നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ ഏവരും ആകാംഷയോടെ കാത്തിരുന്ന പ്രതികരണവുമായി പൃഥ്വിരാജ്. ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പ്രതികരിച്ചത്.
രാജിവച്ച നടിമാരെ തനിക്ക് നല്ലതുപോലെ അറിയാമെന്നും അവർ എന്തിനു വേണ്ടിയാണ് രാജി വച്ചതെന്നുള്ള ഉത്തമബോധ്യമുണ്ടെന്നും അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും പൃഥ്വി വ്യക്തമാക്കി. ഷൂട്ടിംഗ് തിരക്കുകൾ മൂലമാണ് അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കാത്തത്. പറയേണ്ട കാര്യങ്ങൾ താൻ പറയേണ്ട സമയത്ത് പറയേണ്ടിടത്ത് പറഞ്ഞിരിക്കും. തന്റെ സമ്മർദ്ദം കാരണമല്ല ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്. അത് എക്സിക്യൂട്ടീവ് അംഗങ്ങൾ ഒരുമിച്ച് ചേർന്നെടുത്ത തീരുമാനമാണ്. മലയാള സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള സംഘടനയാണ് അമ്മ. അമ്മയുടെ അംഗമാണെങ്കിലും അതിന്റെ സജീവ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഇതുവരെ സാധിച്ചിട്ടില്ല. ഒരുപാട് നടന്മാരെയും നടിമാരെയും സഹായിച്ച സംഘടനയാണ് അമ്മ. ദിലീപിനോടൊപ്പം അഭിനയിക്കാൻ തന്നെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല. അങ്ങനെയുണ്ടായാൽ ആലോചിച്ചു തീരുമാനമെടുക്കും. സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വേദനയിൽ നിന്നും ഇനിയും മുക്തനായിട്ടില്ല. അവരുടെ ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹം പറഞ്ഞു.
പ്രതിഷേധം കടുക്കുന്നു; അമ്മയ്ക്ക് തുറന്ന കത്തുമായി മൂന്ന് നടിമാർ കൂടി രംഗത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക