റിയാദിലെ അൽഖോബാറിലെ ആശുപത്രിയിൽ ആംബുലൻസ് സർവീസിനായി ഇനി ആണുങ്ങളെ കാത്ത് നിൽക്കേണ്ട. പ്രത്യേകിച്ച് സ്ത്രീകൾക്ക് അടിയന്തിര വൈദ്യസഹായമാവശ്യമായി വരുമ്പോൾ. സൗദിയിൽ വനിതാ ഡ്രൈവിങ് നിരോധനം നീങ്ങിയതോടെ ആംബുലൻസ് ഡ്രൈവിങ് മേഖലയിലേക്കും കൈ വയ്ക്കുകയാണ് സൗദി സ്ത്രീകൾ. ഇവിടത്തെ ഗവണ്മെന്റ് ഡോക്ടർമാരുടെ ടീമാണ് ഈ തീരുമാനമെടുത്തത്. സ്ത്രീ രോഗികളുടെ സേവനത്തിൽ കൂടുതൽ സ്വകാര്യത ഉറപ്പു വരുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ അമൽ അൽ സുലൈബ് പറഞ്ഞു.
ഏതായാലും ചരിത്രം തിരുത്തിയെഴുതിയ ആഴ്ചയിൽ തന്നെ സൗദി ഡോക്ടർമാർ ഇത്തരമൊരു ആശയം പ്രാവർത്തികമാക്കിയത് അഭിനന്ദനീയമാണ്. വാഹനമോടിക്കാൻ തിടുക്കം കാട്ടിയത് സ്വന്തം ആവശ്യങ്ങൾ നടപ്പിലാക്കാൻ മാത്രമല്ല സാമൂഹിക സേവനത്തിനു കൂടി വേണ്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി സ്ത്രീകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക