സത്യശ്രീ ശർമിള ഇനി ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെന്റർ അഭിഭാഷക. ഒട്ടേറെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് തമിഴ്നാട് സ്വദേശിനിയായ ഈ 36 കാരി അഭിഭാഷകയുടെ കുപ്പായമണിഞ്ഞത്.
സേലം ലോ കോളേജിൽ നിന്നാണ് സത്യശ്രീ നിയമപഠനം പൂർത്തിയാക്കിയത്. ഇതിനിടെ വീടുവിട്ട് മുംബൈയിലേക്ക് കുടിയേറി. ഇവിടെ വച്ചാണ് ട്രാൻസ്ജെന്റർ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽ സത്യശ്രീ സജീവ പങ്കാളിയാകുന്നത്. ട്രാൻസ്ജെന്ററുകൾക്ക് ആധാർകാർഡ് ഉൾപ്പടെയുള്ള സർക്കാർ രേഖകൾ കിട്ടുന്നതിനായി നേതൃസ്ഥാനത്ത് നിന്ന് പ്രവർത്തിച്ചു. സുപ്രീം കോടതിയുടെ സഹായത്തോടെ ട്രാൻസ്ജെന്റർ എന്ന് രേഖപ്പെടുത്തിയ ആദ്യ ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചതും സത്യശ്രീക്കായിരുന്നു.
അഭിഭാഷാകർ എന്ന ജോലി ട്രാൻസ്ജെന്ററുകൾക്ക് ചെയ്യാൻ പറ്റില്ല എന്ന വിലക്ക് നിലനിന്നിരുന്നതിനാൽ അഭിഭാഷകയായാകുക എന്ന സത്യശ്രീയുടെ സ്വപ്നം എന്നും വിദൂരതയിലായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിൽക്കൂടി ആ വിലക്ക് നീങ്ങിയതോടുകൂടി സത്യശ്രീ വക്കീൽക്കുപ്പായം അണിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷക്കാരായ ട്രാൻസ്ജെന്റർ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സത്യശ്രീ പറഞ്ഞു.
നൂറിന്റെ നിറവിൽ ഗൗരിയമ്മ; ആലപ്പുഴയിൽ രാഷ്ട്രീയ നേട്ടത്തിന്റെ നൂറ്റാണ്ടോർമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക