കോഴിക്കോട്: ബഷീര്‍ അനുസ്മരണ വേദിയുടെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ച നടി ഊര്‍മ്മിള ഉണ്ണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാവുന്നു.
താര സംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന യോഗത്തില്‍ നടന് ദിലീപിനെ തിരിച്ചെടുക്കണമെന്ന വിഷയം ആദ്യം ഉന്നയിച്ചത് ഊര്‍മിള ഉണ്ണിയായിരുന്നു. ഇതേകുറിച്ച് ചോദിച്ചപ്പോഴാണ് നടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. നടിക്കുണ്ടായ രീതിയിലുള്ള അനുഭവം, ഒരു അമ്മ എന്ന നിലയില്‍ പേടി തോന്നുന്നില്ലേ എന്ന ചോദ്യത്തിന്, ‘എനിക്ക് അമ്മയെ കാണണം, ഫോണ്‍ വരുന്നു’ എന്നായിരുന്നു ഊര്‍മിളയുടെ മറുപടി.
ദിലീപിനെ തിരിച്ചെടുക്കാന്‍ ഊര്‍മ്മിള ഉണ്ണിയാണ് കൂടുതല്‍ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള വള്ളുവനാടന്‍ മറുപടി ഇങ്ങനെ; ‘അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.. അയ്യോ..! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാന്‍ പോണേ..നിങ്ങള്‍ ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാന്‍ മറുപടി പറയാം… എത്രയെത്ര പോസിറ്റീവായ കാര്യങ്ങള്‍ കിടക്ക്ണൂ…ന്ന് ട്ടാ….!’
സത്യത്തില്‍ ഊര്‍മ്മിള ഉണ്ണിയോട് സഹതാപം തോന്നുന്നു. അവര്‍ക്ക് എന്തോ കാര്യമായ കുഴപ്പമുണ്ടെന്നും പരസ്പര ബന്ധമില്ലാത്ത സംസാരം മാത്രമല്ല, ഭാവവും ചേഷ്ടകളും നോക്കൂവെന്നുമാണ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഷാഹിന നഫീസ ഫേസ്ബുക്കില്‍ കുറിച്ചത്. ഇവര്‍ സംസാരിക്കുന്ന വിഡിയോയും ഷാഹിന പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/shahinanafeesa/videos/10214728152055040/
പ്രതികരിക്കാൻ ഇവിടെ എഴുതുക