സ്ത്രീപീഡന കേസ് വന്നതോടെ തന്റെ ജീവിതം ശുദ്ധീകരിക്കപ്പെട്ടുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം തുറന്നു പറഞ്ഞത്. “ഇതിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തണമെന്നുണ്ട്. എന്നാൽ വിചാരണയിലിരിക്കുന്ന കേസായത് കൊണ്ട് അതിനെ പറ്റി സംസാരിക്കാൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്. ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവായ സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സിനിമകൾ വിജയിക്കുന്നു. എന്നെക്കുറിച്ച് ആളുകൾ നല്ലത് പറയുന്നു. ചില സമയത്ത് നമ്മള് വിചാരിക്കും നമുക്ക് ഇത്രയും കൂട്ടുകാര്‍ ഉണ്ട് എന്ത് വന്നാലും അവര്‍ കൂടെ തന്നെ ഉണ്ടാകുമെന്നൊക്കെ. സത്യത്തില്‍ ഈ കേസുമായി പങ്കുചേര്‍ന്ന ആളുകളോടും എല്ലാവരോടും എനിക്ക് നന്ദിയാണ് പറയാനാണുള്ളത്. എന്താണെന്ന് വച്ചാല്‍ ഇങ്ങനെ ഒരു കേസ് ഉണ്ടായതിനുശേഷം എന്റെ ജീവിതത്തിലെ സകല നെഗറ്റിവിറ്റിയും പോയി. ഇന്നെനിക്ക് കൃത്യമായറിയാം എന്റെ കൂടെ ആരൊക്കെയുണ്ടാകുമെന്ന്, ഞാന്‍ ഫോണ്‍ വിളിച്ചാല്‍ ആരെല്ലാം ഫോണ്‍ എടുക്കും എന്നെല്ലാം.
കേസ് ആരംഭിക്കുന്നതിന് മുന്‍പ് എനിക്ക് നൂറ്റിയമ്പതോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അത് വല്ലാതെ ചുരുങ്ങി. എന്റെ ജീവിതം ശരിക്കും ശുദ്ധീകരിക്കപ്പെട്ടു. ഈ മുപ്പത് മുപ്പത്തിയൊന്നാം വയസില്‍ ഇങ്ങനെയൊന്ന് ഉണ്ടാവേണ്ടത് എന്നെപ്പോലൊരാള്‍ക്ക് ആവശ്യമായിരുന്നു. ഞാന്‍ തിരിച്ചറിയുകയാണ് എന്റെ ജീവിതത്തില്‍ ഞാനീ വിചാരിച്ച ആളുകള്‍ ഒന്നും എന്റെ കൂടെയില്ല എന്ന്. അതെന്നെ ഒട്ടും നിരുത്സാഹപ്പെടുത്തന്നില്ല. അച്ഛനോടും അമ്മയോടും ഞാന്‍ പറഞ്ഞു ഇതെന്നെ ഒട്ടും അസ്വസ്ഥനാക്കുന്നില്ലെന്ന്. എന്തൊക്കെയോ നല്ലത് മാത്രമേ ഈ പ്രശ്നത്തിലൂടെ സംഭവിച്ചിട്ടുള്ളു”. ഉണ്ണി പറഞ്ഞു.
ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് ശരിയായില്ല: ടി പി മാധവൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക