ശക്തമായ മഴയെത്തുടർന്ന് കൈലാസ് മാനസസരോവർ യാത്രയ്ക്കെത്തിയ 290 കർണാടക സ്വദേശികൾ നേപ്പാളിൽ കുടുങ്ങി. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഇവർക്ക് തിരിച്ചു വരാൻ സാധിക്കാത്ത അവസ്ഥയാണ്. കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി തീർത്ഥാടകരുമായി ബന്ധം പുലർത്തുന്നുണ്ട്. എല്ലാ തീർത്ഥാടകരും സുരക്ഷിതരാണെന്ന് കർണാടക സർക്കാർ അറിയിച്ചു. കഠ്മണ്ഡുവിൽ നിന്നും 423 കിലോമീറ്റർ അകലെയുള്ള സിമിക്കോട്ടിലാണ് തീർത്ഥാടകർ കുടുങ്ങിയത്. ഇവരുടെ കൂട്ടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളുമുള്ളതായി സൂചനയുണ്ട്.
2
ഉത്തരാഖണ്ഡിലൂടെ മനസസരോവറിലേക്ക് പോയവരാണ് കനത്ത മഴയിൽ കുടുങ്ങിയത്. സംഘത്തിലെ മുതിർന്ന അംഗങ്ങൾക്ക് ഇന്ത്യൻ എംബസി വൈദ്യസഹായം നൽകുന്നുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാൽ തീർത്ഥാടകരെ ഹെലികോപ്റ്റർ വഴി രക്ഷപെടുത്താനുള്ള സംവിധാനവും എംബസി തേടി.
ഡൽഹിയിലെ കൂട്ടമരണത്തിന് പിന്നിൽ സാത്താൻ സേവയോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക