താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന അടിയന്തിര യോഗത്തിനു ശേഷം സംഘടനാ പ്രസിഡണ്ട് മോഹൻലാൽ മാധ്യമങ്ങളെ കണ്ടു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് ക്ഷമ ചോദിച്ചു കൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനം ആരംഭിച്ചത്. താൻ സിനിമയിൽ വന്ന അന്ന് മുതൽ മാധ്യമങ്ങളുമായി സൗഹാർദ്ദപരമായ ബന്ധമാണ് ഉള്ളതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്കറിയാവുന്ന വിഷയമാണെങ്കിൽ തീർച്ചയായും മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മമ്മൂട്ടിയുടെ വീട്ടിൽ വച്ച് കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിൽ ദിലീപിനെ പുറത്താക്കിയില്ലെങ്കിൽ സംഘടന തന്നെ പിളരുമെന്ന അവസ്ഥയുണ്ടായിരുന്നു. ഇക്കഴിഞ്ഞ മീറ്റിംഗിൽ ദിലീപിനെ തിരിച്ചെടുക്കുന്ന ചർച്ച വന്നപ്പോൾ യോഗത്തിലുണ്ടായിരുന്ന വനിതാ അംഗങ്ങളടക്കം ആരും പ്രതിഷേധിച്ചില്ല എന്നും മൗനം പാലിക്കുകയാണുണ്ടായതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ദിലീപ് ഇപ്പോഴും അമ്മയ്ക്ക് വെളിയിൽ തന്നെയാണെന്നും. ദിലീപ് തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന നടിയുടെ പരാതി അമ്മയ്ക്ക് രേഖാമൂലം ലഭിച്ചിട്ടില്ലെന്നും നാല് നടിമാർ രാജി വച്ചത് അത്യന്തം വിഷമമുള്ള കാര്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അമ്മ യോഗത്തിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് തെറ്റായിപ്പോയി; മോഹൻലാൽ മാധ്യമങ്ങളെ കാണുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക