പീഡനക്കേസിൽ പിടിവീഴുമെന്നുറപ്പായതോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളങ്കയ്ക്കല്‍ വിശദീകരണവുമായി രംഗത്ത്. തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വിശദീകരിച്ചു. താന്‍ വത്തിക്കാനിലേക്ക് ഒളിച്ചോടില്ലെന്നും അന്വേഷണത്തെ നേരിടുമെന്നും ബിഷപ്പ് വ്യക്തമാക്കി. സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടില്ലെന്നും ബിഷപ്പ് മാതൃഭൂമി ന്യൂസിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
“ഞാന്‍ നിരപരാധിയാണ്. അതുകൊണ്ട് തന്നെ വത്തിക്കാനിലേക്ക് ഒളിച്ചോടില്ല. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തന്നെ ഫോണില്‍ വിളിച്ചിട്ടു പോലുമില്ല. അന്വേഷണവുമായി സഹകരിക്കും. സത്യം പുറത്തുവരുമെന്നും ബിഷപ്പ് വിശദീകരിക്കുന്നു. കുറ്റക്കാരനല്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കോടതിയെ സമീപിക്കാത്തത്. പരാതി ഉയര്‍ന്ന് വന്നത് എങ്ങനെയെന്ന് അറിയില്ല. ഇത് കെട്ടിചമ്മച്ചതാണെന്നും ബിഷപ്പ് പറയുന്നു. സഭയുടെ പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. കന്യാസ്ത്രീ സഭയ്ക്ക് പരാതി കൊടുത്തുവെന്ന് പറയുന്നതും വിശ്വാസ യോഗ്യമല്ല. പരാതി കിട്ടിയതായി ആരും പറയുന്നില്ല. ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടുമില്ല.” ; ബിഷപ്പ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക