പാകിസ്താനില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രകടനത്തിലുണ്ടായ ചാവേർആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലും ബലൂചിസ്താന്‍ പ്രവിശ്യയിലുംമായുണ്ടായ രണ്ട്സ്ഫോടനങ്ങളില് 90 പേര് കൊല്ലപ്പെട്ടു.
150ലേറെ പേര്‍ക്ക് പരിക്കേറ്റു.ബലൂചിസ്താന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ഥിയായ സിറാജ് റെയ്സാനിയാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബലൂജ് മുന്‍ മുഖ്യമന്ത്രി നവാബ് അസ്ലം റെയ്സാനിയുടെ സഹോദരനാണ് സിറാജ്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണറാലിക്കിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.ആക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്രീകെ താലിബാന് ഏറ്റെടുത്തു. ജൂലൈ 25നാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക