അമർനാഥിലേക്ക് യാത്രക്കൊരുങ്ങുന്നവർ സ്വന്തം സുരക്ഷയെകരുതി യാത്ര അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ സന്നദ്ധരാവണമെന്ന് ആർട് ഓഫ് ലിവിംഗ് സ്ഥാപകനും അമർനാഥ് ക്ഷേത്രംബോർഡ് അംഗവുംകൂടിയായ ശ്രീശ്രീരവിശങ്കർ അടിയന്തിര സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
ഈയ്യിടെ ഉണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് അമർനാഥ് യാത്രക്കൊരുങ്ങുന്ന ഭക്തജനങ്ങൾക്കായി ഇത്തരത്തിലൊരു പ്രസ്താവനയുമായി ശ്രീശ്രീരവിശങ്കർ രംഗത്തെത്തുന്നത്.
കനത്ത മഴയും മണ്ണിടിച്ചലും കാരണം അങ്ങോട്ടുള്ള രണ്ടു മാർഗ്ഗങ്ങളും, വിശുദ്ധ ഗുഹയിലേക്കുള്ള വഴിയും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്ര അതീവ ദുഷ്കരമാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അമർനാഥ് ക്ഷേത്രം ബോർഡ് ഗവർണ്ണർ എൻ .എൻ പോറ്റിയുടെയും സൈനികരുടെയും, ബോർഡർസെക്യൂരിറ്റി ഫോഴ്സിന്റെയും നിതാന്ത ജാഗ്രതയും തീവ്രപ്രയത്നങ്ങളും നടക്കുന്നുണ്ടെന്നത് ഏറെ ആശ്വാസകരമാണെങ്കിലും സമീപഭാവിയിൽത്തന്നെ അവിടുത്തെ റോഡുകൾ സഞ്ചാര യോഗ്യങ്ങളാകാനുള്ള സാദ്ധ്യത നന്നേകുറവാണെന്നും ശ്രീശ്രീ അഭിപ്രായപ്പെടുന്നു. അമർനാഥിൽ ഇപ്പോൾ എത്തിക്കഴിഞ്ഞവർ അതിയായ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ് .ഈ സാഹചര്യത്തിൽ യാത്രപോകാൻ തീരുമാനിച്ചവർ യാത്രാ പരിപാടികളെക്കുറിച്ച് ഗൗരവപൂർവ്വം ആലോചിക്കേണ്ടതാണ്. യാത്രക്കൊരുങ്ങിയവർ ഇപ്പോൾ എവിടെയുണ്ടോ അവിടേക്ക് ധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും ‘ഭോലാനാഥിന്റെ’ സാന്നിദ്ധ്യം അനുഭവിച്ചറിയാണ് ശ്രമിക്കുന്നതാവും കൂടുതൽ അഭികാമ്യമെന്നും ശ്രീശ്രീരവിശങ്കർ അഭിപ്രായപ്പെടുന്നു.
ഉണർവിന്റെ കർക്കടകം; കർക്കടക ചികിത്സയെപ്പറ്റി അറിയേണ്ടതെല്ലാം
പ്രതികരിക്കാൻ ഇവിടെ എഴുതുക