ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മത്സരത്തിന് പിന്നാലെ അമ്പയറിൽ നിന്നും ബോൾ വാങ്ങിയതും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാത്തതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി. 2014 ല്‍ ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മാര്‍ച്ച് സ്റ്റംപുകള്‍ സ്വന്തമാക്കി മടങ്ങിയ ധോണി തുടര്‍ന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതായിരുന്നു ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.
വിരമിക്കൽ വാർത്തയുടെ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ‘എന്ത് അസംബന്ധമാണ് നിങ്ങള്‍ പറയുന്നത്. ധോണി എവിടെയും പോകുന്നില്ല. ഇന്ത്യന്‍ ബൗളിംഗ് പരിശീലകന് ഭരത് അരുണിനെ കാണിക്കാനാണ് ധോണി ആ ബോള്‍ വാങ്ങിയത്” എന്നായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം.
നേരത്തെ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ധോണിയുടെ വേഗം കുറഞ്ഞ ബാറ്റിംഗ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ചേസിംഗിനിറങ്ങി 59 പന്തുകളില്‍ 37 റണ്‍സ് മാത്രം നേടിയ ധോണി പുറത്തായപ്പോള്‍ ആരാധകര്‍ കൂകിവിളിച്ചിരുന്നു. ഇതിനെതിരെ 1975 ലോകകപ്പില്‍ 174 പന്തുകളില്‍ 36 റണ്‍സ് പുറത്താകാതെ നേടിയ തന്റെ ബാറ്റിംഗിനെയാണ് ധോണി അനുസ്മരിച്ചതെന്ന പരിഹാസമായിരുന്ന സുനില്‍ ഗവാസ്കര്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക