ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ സ്ത്രീസുരക്ഷിതമല്ല എന്നാരോപിച്ച് സ്വിസ് താരം പിന്മാറി. സ്വിറ്റ്സര്‍ലന്‍ഡ് ടീമിലെ ഒന്നാം നമ്പര്‍ താരമായ അംബ്രേ അലിങ്ക്സാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്.
ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഉറപ്പില്ലെന്നും ഇന്ത്യയിലേക്ക് വരാന്‍ ഭയമാണെന്നുമാണ് അംബ്രേ അലിങ്ക്സ് കാരണമായി പറഞ്ഞത്. അംബ്രേയുടെ മാതാപിതാക്കളും ഇന്ത്യന്‍ യാത്ര വിലക്കിയതോടെയാണ് താരം മത്സരത്തിനില്ലെന്ന് സ്വിസ് അസോസിയേഷനെ അറിയിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ഒന്നാമതെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണിത്.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ സാനിറ്ററി നാപ്കിനുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക