ന്യൂ ഡൽഹി: വടക്കു കിഴക്കൻ ഒഡിഷ തീരത്ത് ന്യൂന മർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിൽ മഴ കുറച്ചൊന്നു ശമിച്ചു നിന്നെങ്കിലും ഇന്ന് രാവിലെ കോട്ടയത്തും കുട്ടനാടും ശക്തമായ മഴ പെയ്തു.
കേരളത്തിൽ മഴ ഏറ്റവും കൂടുതൽ ബാധിച്ചത് കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളെയാണ്. മഴവെള്ളം കുറച്ചൊന്നിറങ്ങിയതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്ന പകുതിയിലേറെപ്പേരും വീടുകളിലേക്ക് തിരിച്ചുപോയി. വീടുകളിലെത്തിയിട്ടും ജനങ്ങളുടെ ജീവിതം ദുരിതത്തിലാണ്. വീട്ടുപകരണങ്ങളും പ്രധാനപ്പെട്ട രേഖകളുമെല്ലാം ഒലിച്ച് പോയി. ചെറിയ വീടുകൾ പലതും താമസയോഗ്യമല്ലാതായി മാറി. ഇതിനിടക്ക് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
മുംബൈ മുതല്‍ ഗുജറാത്ത് വഴി കേരളതീരത്തേക്ക് മഴ തുടരുമെന്നാണ് സൂചന. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ദക്ഷിണ ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലും കനത്ത മഴയായിരിക്കും. ദക്ഷിണേന്ത്യയില്‍ കാലവര്‍ഷം പ്രതീക്ഷിച്ചതിനെക്കാള്‍ 16 ശതമാനം കൂടുതല്‍ ലഭിച്ചതായും ഐ.എം.ഡി. വ്യക്തമാക്കി. കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്നാണു മുന്നറിയിപ്പ്.
സർക്കാർ ഒപ്പമുണ്ട്, ,ധൈര്യമായി എഴുതിക്കോളൂ; ‘മീശ’ നോവലിസ്റ്റ് ഹരീഷിനെ പിന്തുണച്ച് പിണറായി
പ്രതികരിക്കാൻ ഇവിടെ എഴുതുക