തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ.
ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമാണ് വധ ശിക്ഷ. ഇവരിൽ നിന്നും രണ്ടുലക്ഷം രൂപ പിഴയും ഈടാക്കും. ഒന്നാം പ്രതി കെ ജിതകുമാർ രണ്ടാം പ്രതി എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്.
കേസിലെ ആറുപ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരുന്നു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. സിബിഐ പ്രത്യേക ജഡ്ജി കെ.നാസറാണു കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക