ഐ എസ് ഭീകരർ തങ്ങളുടെ മേൽ നടത്തിയ പൈശാചികമായ ക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് യസീദി സ്ത്രീകൾ.
നാല് കൊല്ലം മുൻപാണ് വടക്കന്‍ ഇറാക്കിലെ സിഞ്ചാര്‍ എന്ന പട്ടണം ഐ.എസ് ഭീകരര്‍ കൈയ്യടക്കിയത്. സാത്താനെ ആരാധിക്കുന്നവര്‍ എന്നു മുദ്രകുത്തി ഐ.എസ് ഭീകരര്‍ യസീദികളെ വേട്ടയാടിയിരുന്നു.
പുരുഷന്മാരെയും മുതിര്‍ന്ന സ്ത്രീകളെയും അവര്‍ കൊലപ്പെടുത്തി.
“അയാള്‍ എന്നെ എല്ലാ ദിവസവും ബലാത്സംഗം ചെയ്തു. ഞാന്‍ വഴങ്ങിയില്ലെങ്കില്‍ അയാള്‍ അയാളുടെ നാലഞ്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കൂട്ടബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വേറെ വഴിയുണ്ടായിരുന്നില്ല. എനിക്ക് മരിക്കാനായിരുന്നു തോന്നിയത്.” ; ഒരു യുവതിയുടെ വെളിപ്പെടുത്തല്‍.
കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ഐ.എസ് ഭീകരര്‍ ചൂഷണം ചെയ്തുവെന്നാണ് ട്വിറ്ററിലൂടെയുള്ള വെളിപ്പെടുത്തല്‍.
13 വയസ്സുള്ള ഒരു യസീദി പെണ്‍കുട്ടി 11 മാസം വരെ ഐ.എസിന്റെ തടവിലായിരുന്നവെന്നും പെണ്‍കുട്ടിയെക്കൊണ്ട് അവര്‍ വീട്ടുജോലി ചെയ്യിച്ചുവെന്നും പറയുന്നു.
“ആ ഭീകരന് അയാളുടെ നിസ്കാര പ്രാര്‍ത്ഥനാ പായയുടെ അറ്റത്ത് എന്നെ കെട്ടിയിടുമായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എന്റെ കെട്ടുകള്‍ അഴിച്ച് എന്നെ ബലാത്സംഗം ചെയ്യുമായിരുന്നു.” 12 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
3000 ത്തോളം വരുന്ന യസീദി സ്ത്രീകളും പെൺകുട്ടികളും ഇപ്പോഴും ഐ എസിന്റെ തടങ്കലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക