വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ പെരുമ്പാമ്പിന്റെ ഇറച്ചി കറിവച്ച് കഴിച്ച നാലംഗ സംഘം അറസ്റ്റിൽ. പാമ്പിനെ കൊന്നു തിന്നുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നാലുപേരും അറസ്റ്റിലായത്.
അമ്പായത്തൊടി ദിനേശ്, പുത്തൻപുരക്കൽ രതീഷ്, അമ്പലക്കുന്ന് പ്രദീപ്, ഇടവപ്പറമ്പിൽ സതീഷ് എന്നിവരാണ് പിടിയിലായത്.
മലപ്പുറം നിലമ്പൂരിൽ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ ബന്ധുവീട്ടിൽ വച്ച് കറിവച്ച് മദ്യത്തിനോടൊപ്പം കഴിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. പിടികൂടുമ്പോൾ പകുതിയിലേറെ പാമ്പിറച്ചി ഇവർ കഴിച്ച് കഴിഞ്ഞിരുന്നു.
ബാക്കിയുള്ള രണ്ടരക്കിലോ ഇറച്ചിയും ചാക്കിൽ കെട്ടിയ നിലയിൽ പെരുമ്പാമ്പിനെ തൊലിയും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ മഞ്ചേരി ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കും.
പെരുമ്പാമ്പിനെ കൊല്ലുന്നത് 7 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റകൃത്യമാണ്.
ചൊവ്വാഴ്ച നിരത്തുകൾ നിശ്ചലമാകും; മോട്ടോർ വാഹന പണിമുടക്കിനോടൊപ്പം കെ എസ് ആർ ടി സി സൂചനാ പണിമുടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക