കണ്ണൂര്‍:യുവ തലമുറയെ നേര് വഴികാട്ടിക്കൊടുക്കുന്നതിന് ലോകപ്രശസ്ത രതി ചിത്ര നായിക സണ്ണി ലിയോണ്‍ കണ്ണൂരില്‍ എത്തുന്നു.
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷ ഉറപ്പു വരുത്തുക, മദ്യപിച്ച് വാഹനം ഓടിക്കുകരുത് എന്ന സന്ദേശങ്ങള്‍ മുന്‍ നിര്‍ത്തി സെപ്തംബര്‍ 8ന് വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെ ഡാന്‍സ് ഫ്യുഷന് ബിനാലെയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ കണ്ണൂരിൽ എത്തുന്നത്.
ലോക രാജ്യങ്ങളില്‍ നിരവധി ഷോയിലൂട പ്രഗത്ഭനായ ക്രിയേറ്റീവ് ഡയരക്ടര്‍ ഡാഡു ഓഷ്മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നൃത്ത ബിനാലെയില്‍ ലോക പ്രശസ്ത ഹോളിവുഡ് താരം സണ്ണിലിയോണ്‍ മുഖ്യ നര്ത്ത കിയായി പരിപാടിയില്‍ പങ്കെടക്കും.
ജവഹര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പരിപാടി നടക്കുക. സണ്ണിയുടെ സന്ദേശങ്ങള്‍ ഒക്കെ കേള്‍ക്കണമെങ്കില്‍ നല്ല തുക മുടക്കണം എന്നുമാത്രം.
ഓഷ്മ എം ജെ ഫൗണ്ടേഷന് ബാംഗ്ലൂരുമായി സഹകരിച്ചാണ് ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. നിരവധി നര്‍ത്തകരും തെന്നിന്ത്യന്‍ സിനിമാ താരങ്ങളും സണ്ണി ലിയോണിനോടൊപ്പം അരങ്ങിലെത്തും.
500, 1000, 2500, 3500 രൂപ നിരക്കില്‍ ഓണ്‍ലൈനായി നിശ്ചിത കേന്ദ്രങ്ങളിലൂടെ ടിക്കറ്റ് ലഭ്യമാകുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. 30,000ത്തില്‍ പരം ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിൽ ഇതിനായി തയ്യാറാക്കുന്നത്.
പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നടത്തുന്ന പരിപാടിക്ക് സണ്ണി ലിയോണിനെ പോലെയുള്ള ഒരു പോണ് ചിത്ര നായികയെ എത്തിക്കുന്നതില്‍ ഇപ്പോള്‍ തന്നെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. മാത്രമല്ല വന്‍ സാമ്പത്തിക ലാഭം കൊയ്യുന്നതിന് വേണ്ടിയാണ് എന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ ഓഗസ്റ്റ് 17ന് സണ്ണി ലിയോണ്‍ കൊച്ചിയില്‍ ഒരു ഫോണ്കടയുടെ ഉദ്ഘാടത്തിന് എത്തിയിരുന്നു. ഇത് കൊച്ചിയിൽ വലിയ ഗതാഗതക്കുരുക്ക് അടക്കം സ്യഷ്ടിച്ചിരുന്നു.
കണ്ണൂരില്‍ മണിക്കൂറുകള്‍ നീണ്ട് പരിപാടി അവതരിപ്പിക്കുന്നതിന് എത്തുമ്പോള്‍ അന്ന് ഉച്ചകഴിഞ്ഞ് തന്നെ നഗരം നിശ്ചലമാകുമെന്നതില് തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക