തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചെന്നൈ കാവേരി ആശുപത്രിയിൽ ചികിയിലായിരുന്നു.
മരണവാര്‍ത്ത പുറത്ത് വന്നതോടെ ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കരുണാനിധിയുടെ ചിത്രങ്ങളുമേന്തി നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരുമാണ് ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയിരിക്കുന്നത്.
കരുണാനിധിയുടെ മരണത്തില്‍ തമിഴ്നാട് പൊട്ടിത്തെറിക്കുമെന്നുറപ്പായതിനാല് നേരത്തെ തന്നെ സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ആശുപത്രിക്ക് മുന്നില്‍ വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കരുണാനിധിയുടെ ആരോഗ്യ നില വഷളാണെന്നും ചികിത്സകളോട് പ്രതികരിക്കുന്നില്ലെന്നും വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അണികള്‍ കണ്ണീരൊഴുക്കി തുടങ്ങിയിരുന്നു.
തമിഴ്നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ മദ്യവില്‍പ്പന ശാലകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുണാനിധിയുടെ വസതിക്ക് മുന്നിലും കണ്ണീരും വിലാപവുമായി ആളുകള്‍ തടിച്ച് കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക