സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ വിമർശകരുടെ വായടപ്പിച്ച് മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുത്തു. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ട. അവര്‍ക്ക് അംഗീകാരം കിട്ടുന്നത് കാണാന്‍ ഉള്ള അവകാശവും കടമയും എനിക്ക് ഉണ്ട്. സഹപ്രവര്‍ത്തകരുടെ ഒത്തു ചേരലിനാണ് ഞാൻ വന്നിരിക്കുന്നത് അല്ലാതെ മുഖ്യാതിഥിയായി അല്ല, തിരശീല വീഴുന്നത് വരെ ഞാൻ ഇവിടെ കാണും; അദ്ദേഹം വ്യക്തമാക്കി. നിറഞ്ഞ കയ്യടികളോടെ ആണ് മോഹൻലാലിൻറെ ഓരോ വാക്കും കാണികൾ വരവേറ്റത്.
എന്റെ പ്രിയപ്പെട്ട മണ്ണിലാണ് ഈ പരുപാടി നടക്കുന്നത്. ഞാന്‍ വളര്‍ന്നത് ഇവിടെ ആണ്. എന്റെ അമ്മ ക്ഷേത്രത്തില്‍ പോയിരുന്നതും ഈ വീഥികളിലൂടെ ആണ്. ഇവിടെ നിന്നാണ് എന്റെ നാല്പതു വർഷം നീണ്ട യാത്ര ആരംഭിച്ചത്. അത് എന്നുവരെ തുടരും എന്നറിയില്ല; അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ദ്രന്‍സിനോളം അഭിനയം എത്തിയില്ലലോ എന്ന ആത്മവിമര്ശ്ശനം ആണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല , കാരണം നിങ്ങളെയോ സിനിമയോ വിട്ട് ഞാന്‍ എങ്ങും പോയിട്ടില്ല. വിളിക്കാതെ കയറി വന്നാല്‍ പോലും ഇരിക്കാന്‍ നിങ്ങടെ മനസില്‍ ഒരു ഇരിപ്പിടം ഉണ്ടാകും എന്ന് അറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക