സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സേനയെ ആവശ്യപ്പെടാൻ തീരുമാനിച്ചു. ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ,നാവിക,കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
ജലനിരപ്പ് ഉയർന്നുകിണ്ടിരിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ട് പോകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടാനും യോഗത്തിൽ തീരുമാനമായി.
കേരളത്തിൽ നിലവിൽ 33 ഡാമുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ 44 നദികളും കരകവിഞ്ഞൊഴുകുകയാണ്. പല ജില്ലകളിലും റോഡുകളും പാലങ്ങളും തകർന്ന് ഗതാഗതം പോലും തടസ്സപ്പെട്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക