ന്യുമോണിയ ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ വീട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ചയാണ് റൊണാള്‍ഡോ വീട്ടിലെത്തിയത്. അവധി ആഘോഷത്തിനിടയിൽ ന്യൂമോണിയ ബാധിച്ചന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് താരത്തെ ഇബീസ ദ്വീപിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നാല്‍പ്പത്തൊന്നുകാരനായ താരം 2002 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയെ തോല്പിച്ചതില് റൊണാള്‍ഡോയുടെ പ്രകടനം നിര്‍ണായകമായിരുന്നു.
മുന്‍ റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോ ബാര്‍സലോണ, ഇന്റര്‍ മിലാന്, എസി മിലാന് എന്നീ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്രസീലിനായി 62 ഗോളുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക