ട്വിറ്ററിന് നിരോധനം ഏർപ്പെടുത്തുമെന്ന് ഭീഷണിയുമായി പാക്കിസ്ഥാന് ടെലികോം അതോറിറ്റി. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽമൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയ ട്വിറ്റര്‍ നിരോധിക്കുമെന്നാണ് ടെലികോം അതോറിറ്റിയുടെ ഭീഷണി.
എന്നാല്‍ ഇത്തരത്തിലുള്ള സ്വതന്ത്ര മാധ്യമങ്ങള്‍ നിരോധിക്കുന്നതിന് തങ്ങള്‍ എതിരാണെന്ന് തെഹ്രീക്ക് ഐ ഇന്‍സാഫിന്റെ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ഫഹദ് ചൗദരി അറിയിച്ചു. സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ തടയുന്നത് സാമൂഹ്യവും സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുന്‍പും ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പാക്കിസ്ഥാന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2008ല്‍ രണ്ടു തവണയും 2010ല്‍ ഒരു തവണയും ഇവിടെ ഫേസ്ബുക്ക് നിരോധിച്ചിരുന്നു. യൂടൂബും രണ്ട് വര്‍ഷത്തോളം ഇവിടെ നിരോധിച്ചിരുന്നു.
എന്നാല്‍ യൂടൂബും, ഫേസ്ബുക്കും ഗവണ്മെന്റ വ്യവസ്ഥകള്‍ സ്വീകരിച്ചെന്നും ട്വിറ്റര്‍ ഇതുവരെ അതിനു തയ്യാറായില്ലെന്നും പാക്കിസ്ഥാന് ടെലികോം അതോറിറ്റി സെനറ്റിനെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭൂരിപക്ഷവും ഇത്തരം ഉള്ളടക്കങ്ങള്‍ നിരോധിക്കമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്, കുറച്ച് ശതമാനം മാത്രമാണ് ഇതില്‍ വിനോദം കണ്ടെത്തുന്നതെന്ന് പിടിഎ വെബ് അനാലിസിസ് ഡയറക്ടര്‍ നിസാര്‍ അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക