കേരളത്തോടൊപ്പം തന്നെ അയല്‍ സംസ്ഥാനമായ കര്‍ണാടകയും പ്രളയകെടുതിയിൽ പെട്ടിരിക്കുകയാണ്. മഴക്കെടുതി മൂലം ഒരുപാട് പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. എന്നാല്‍ ക്യാമ്പ് സന്ദര്‍ശിച്ച കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്.ഡി. രേവണ്ണയുടെ പ്രവര്‍ത്തി ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.
ഹസന് ജില്ലയിലെ ക്യാമ്പ് സന്ദര്‍ശിച്ച രേവണ്ണ ബിസ്കറ്റ് പാക്കറ്റുകള്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്കാരശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രി നടത്തിയതെന്ന് ബി.ജെ.പി പ്രതികരിച്ചു.
എന്നാല്‍ തന്റെ സഹോദരന് കൂടിയായ രേവണ്ണയെ പിന്തുണച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലപരിമിതി മൂലമാണ് മന്ത്രി അങ്ങനെ ചെയ്തതെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക