ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ ഖനിയായ അത്ലറ്റിക്സിന് പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. അത്ലറ്റിക്സിലെ ആകെ മെഡലുകളുടെ എണ്ണത്തില്‍ ചൈനയ്ക്കും ജപ്പാനും പിന്നില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യ ഇത്തവണയും വളരെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ തവണ രണ്ടു സ്വര്‍ണവും, മൂന്നു വെള്ളിയുമുള്‍പ്പെടെ 13 മെഡലുകളും, 2010ല്‍ അഞ്ചു സ്വര്‍ണവും, രണ്ടു വെള്ളിയുമുള്‍പ്പെടെ 12 മെഡലുകളുമാണു രാജ്യം നേടിയത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക