കാലവർഷം വിതച്ച പ്രളയക്കെടുത്തിയിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കാൻ സർക്കാർ നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സഹായം ലഭിക്കാൻ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. പ്രളയബാധിതർക്കുള്ള ശ്യാം ലഭിക്കുന്നതിനായി എന്തെങ്കിലും അപേക്ഷ നൽകണമോ? ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹാജരാക്കാണോ? ഏത് ഓഫീസിലാണ് ഇത് സംബന്ധിച്ച അപേക്ഷകൾ നൽകേണ്ടത് തുടങ്ങി സംശയങ്ങളുടെ പട്ടിക നീളുകയാണ്. എന്നാൽ പ്രളയബാധിതർക്കുള്ള ധനസഹായം ലഭിക്കാൻ നിനഗൽ ഓഫീസുകൾ തോറും കയറി ഇറങ്ങേണ്ടതില്ല. ദുരിത ബാധിതരുടെ വിവരങ്ങള്‍ അന്വേഷിച്ച് അവർക്ക് വേണ്ടുന്ന സഹായങ്ങളുടെ വിവരം ശേഖരിക്കാൻ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) നിങ്ങളുടെ വീടുകളിലേക്ക് എത്തും.
ബി എൽ ഓ മാർ ശേഖരിച്ച അവശ്യവിവരങ്ങൾ വാര്‍ഡ് അംഗമോ വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ പട്ടിക തയാറാക്കുക. എറണാകുളം ജില്ലയിൽ മാത്രം ഇതിനായി 700 ലേറെ ബി എൽ ഓ മാരെ നിയമിച്ചു കഴിഞ്ഞതായി ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലും അടിയന്തിരമായി ധനസഹായം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സ്ഥലങ്ങളിലും കഴിഞ്ഞവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക ലിസ്റ്റ് തയാറാക്കപ്പെടുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. പേര്, മേല്‍വിലാസം, വയസ്, ആണ്/പെണ്ണ്, കുട്ടികള്‍, കുടുംബനാഥയുടെ റേഷന്‍ കാര്‍ഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ് സഹിതം, ആധാര്‍ നമ്പർ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ വിവരങ്ങള്‍ ഇതിലുണ്ടാകും. ഓരോ അപേക്ഷയും പ്രത്യേക ഫയലായി സൂക്ഷിക്കാനും കലക്റ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബി എൽ ഓ മാർ നേരിട്ട് വീട്ടിലെത്തി ശേഖരിക്കുന്ന നാശനഷ്ടങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ധനസഹായം ലഭ്യമാക്കുക. രണ്ട് ദിവസം വെള്ളം കെട്ടി നിന്ന വീടുകളുടെ ഉടമസ്ഥർക്കാകും ധനസഹായം ലഭിക്കുന്നത്. പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കും. ഓരോ വാര്‍ഡിലേയും ജനപ്രതിനിധിയ്ക്കും ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥര്‍ക്കും ഒപ്പമായിരിക്കും ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഇതിനായി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിട്ടുണ്ട്.
എന്നാൽ സന്ദർഭം മുതലെടുത്ത് ചിലർ സഹായവാഗ്ദാനം നൽകി വീടുകൾ തോറും കയറിയിറങ്ങി ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും കൈക്കലാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും ഈ സംഘത്തിനൊപ്പമുണ്ട്. തങ്ങളുടെ ശ്രമഫലമായാണ് സര്‍ക്കാര്‍ ധനസഹായം എത്തുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വരുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നെടുമ്പാശേരി വിമാനത്താവളം 29 മുതല്‍ തുറന്നു പ്രവർത്തിക്കും; സിയാൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക