കാലവർഷം നാശം വിതച്ച കേരളത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ മൊബൈൽ ആപ്പ് വരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രളയം വരുത്തി വച്ചത്. ഈ നഷ്ടങ്ങൾ കൃത്യതയോടെ കണക്കാക്കാൻ ഈ ആപ്പിലൂടെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം ജില്ലാകലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയാണ് ഇത്തരം ഒരു ആപ്പിനെക്കുറിച്ചുള്ള ആശയം മുന്നോട്ട് വച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആപ്പ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് കലക്ടർ നൽകുന്ന വിവരം. ഒരാളുടെ വിവരം ഒന്നിലേറെ തവണ വരുന്നതും, മറ്റ് ചിലര്‍ക്ക് ഒരു സഹായവും കിട്ടാതെ വരുന്നതും ഒഴിവാക്കാന്‍ ഈ ആപ്പിലൂടെ കഴിയുമെന്നും അദ്ദേഹം പറയുന്നു. വളരെ എളുപ്പത്തില്‍ വിവരശേഖരണം നടക്കുമെന്നതും പെട്ടെന്ന് തന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക