നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു കൊണ്ട് ദിലീപും മറ്റു പ്രതികളും സമർപ്പിച്ച ഹർജ്ജി പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് നീട്ടി.
ബന്ധപ്പെട്ട കേസിൽ 35 ലധികം രേഖകൾ ഇനിയും കിട്ടാനുണ്ടെന്നാണ് ദിലീപിന്റെ വാദം. നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് 87 രേഖകൾ പ്രോസിക്യൂഷൻ ദിലീപിന് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്രയാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരായിരുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതി; കാലാവധി നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക