പ്രളയക്കെടുതികൾ നേരിട്ട് ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാനുള്ള കേരളം എം പി മാരുടെ അഭ്യർത്ഥന തള്ളി. ഈ മാസം മൂന്നിന് ശേഷം സന്ദർശാനുമതി നൽകാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കേരളത്തിൽ നേരിട്ട് വന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതാണെന്നും ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും വേണമെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചോളാനാണ് ഇപ്പോൾ കേന്ദ്രത്തിൽ നിന്നും അറിയിച്ചിരിക്കുന്നത്.
രാജ്നാഥ് സിങ്ങുമായി നേരത്തെ തന്നെ കാര്യങ്ങൾ ചർച്ച ചെയ്തതിനാൽ ഇനിയൊരു കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്ന നിലപാടാണ് എം പിമാർ കൈക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ നടപടി കേരളത്തിനോടുള്ള അവഗണനയുടെ സൂചകമാണെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക