കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ശ്രീമതി മല്ലിക സുകുമാരൻ. മകനും നടനുമായ പൃഥ്വിരാജിന്റെ ലംബോർഗിനി കാർ തിരുവനന്തപുരത്തെ തന്റെ വീട്ടിലേക്ക് കൊണ്ട് വരാൻ കഴിയാത്ത വിധം റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണെന്ന് ഒരു ചാനലിന്റെ ഷോയിൽപറഞ്ഞതിനെ തുടർന്നാണ് മല്ലികക്കെതിരെയുള്ള ട്രോളുകളുടെ ആരംഭം. ഏതായാലും ആദ്യത്തെ ട്രോളുകളെ തികച്ചും ലാഘവത്തോടെയാണ് മല്ലിക നേരിട്ടത്. എന്നാൽ കേരളത്തെ ബാധിച്ച പ്രളയത്തിൽ മല്ലികയുടെ തിരുവനന്തപുരത്തെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇതേതുടർന്ന് മല്ലികയെ ഒരു വലിയ വാർപ്പിലിരുത്തി രക്ഷിച്ചു കൊണ്ട് പോകുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടുകൂടി പ്രളയത്തിനിടയിലും മല്ലികയെ ട്രോളന്മാർ വീണ്ടും പിടികൂടി. ഇത്തവണ ട്രോളുകൾ അൽപ്പം കടുത്തു പോയി. മകന്റെ ലംബോർഗിനി കാറിനെ ചൊല്ലി അഹങ്കാരം കാണിച്ചതിനാണ് മല്ലികയ്ക്ക് ഇങ്ങനെ വന്നതെന്ന് വരെ പറയുന്ന തരത്തിലേക്ക് ട്രോളുകകളെത്തി. ഏതായാലും സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക അതിരുവിട്ട ട്രോളുകൾക്കെതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.
“ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്ബുള്ള വിമര്‍ശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.
അമ്മയെ തല്ലിയാലും മലയാളികള്‍ക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി എന്നിങ്ങനെയായിരുന്നു അവനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണം.” ; മല്ലിക സുകുമാരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക