ഐ എസ് ആർ ഒ ചാരക്കേസ് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നും ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന അഞ്ച് നേതാക്കളാണ് ഇതിനു പിന്നിലെന്നും പത്മജ വേണുഗോപാൽ ആരോപിച്ചു. ഇവർ ആരൊക്കെയാണെന്ന് ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തുമെന്നും പത്മജ പറഞ്ഞു.
ചാരക്കേസിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് താൻപരസ്യമായി പറയില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് കെ.കരുണാകരന്. വിശ്വസിച്ച് കൂടെ നിന്നവരാണ് ചാരക്കേസിന്റെ പേരില്‍ അദ്ദേഹത്തെ ചതിച്ചത്. അദ്ദേഹത്തിന് വേണമെങ്കില്‍ ഇവരുടെ പേരുകള്‍ നേരത്തെ തന്നെ വെളിപ്പെടുത്താമായിരുന്നു. അതുകൊണ്ട് താനും ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനില്ലെന്നും തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പത്മജ പറഞ്ഞു.
ചാരക്കേസില്‍ മറ്റെല്ലാവര്‍ക്കും നീതി ലഭിച്ചപ്പോള്‍ കെ.കരുണാകന് മാത്രമാണ് നീതി കിട്ടാതെ മരിച്ചത്. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടി ആവശ്യമാണ്. ചില നേതാക്കന്മാരുടെ ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കാടടച്ച് വെടിവയ്ക്കുമ്പോൾ കൊള്ളുന്നത് ആര്‍ക്കൊക്കെയാണെന്ന് പറയാന്‍ കഴിയില്ല. എല്ലാവരുമായി ആലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക