കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ.
കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയാണെന്നും ഇവര്‍ക്ക് തന്നോടുള്ളത് വ്യക്തി വൈരാഗ്യമാണെന്നും ജലന്ധര്‍ ബിഷപ്പ് ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും ആരോപണമുണ്ട്.
മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിൽ മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയിൽ നിന്ന് കന്യാസ്ത്രിയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നിൽ താനാണെന്ന കന്യാസ്ത്രിയുടെ തെറ്റിദ്ധാരണയാണ് തനിക്കെതിരെ കള്ളക്കഥകള്‍ മെനയാൻ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീ മുമ്പ് മഠത്തിൽ ശല്യക്കാരിയായിരുന്നു, ഗതികെട്ടാണ് പരിയാരത്തേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രിയും ബന്ധുക്കളും ഇതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും കേരളത്തിലെത്തിയിൽ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ഇവരെ ശ്രദ്ധിക്കുക; തിരുവനന്തപുരത്തെത്തിയ ഈ വിദേശികൾ ഒറ്റയാഴ്ച കൊണ്ട് കവർന്നത് ലക്ഷങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക