തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ നടന്ന ദുരഭിമാനക്കൊലപാതകത്തില്‍ അച്ഛന് സഹായമായത് മകളുമായി അമ്മ നടത്തിയ ഫോൺ സംഭാഷണം. ദളിത് സമുദായത്തിൽ പെട്ട പ്രണയയും സവർണ്ണ സമുദായത്തിൽ പെട്ട അമൃതി വർഷിണിയും ആറുമാസം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു വിവാഹം കഴിച്ചതിനെ തുടർന്ന് അമൃതയുടെ പിതാവ് പ്രണയിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു.വിവാഹ പാർട്ടിക്ക് ശേഷം കൊല്ലാൻ പദ്ധതിയിട്ടെങ്കിലും അത് തന്റെ സവർണ്ണ ഇമേജിന് പ്രശ്നം ആകുമെന്നതിനാൽ മാരുതി റാവുആ ശ്രമം ഉപേക്ഷിക്കുകയായിരിന്നു.
പിന്നീട്, ഓഗസ്റ്റ് 13ന് കൃത്യം നടത്താനുള്ള ദിവസം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ദിവസം പ്രണയിനൊപ്പം മറ്റൊരാള്കൂടിയുള്ളത് തന്ത്രം പാളി. എന്നാൽ ഗർഭിണിയായ അമ്മയുമായി കൂടുതൽ അടുത്ത അമൃതയുടെ ഫോൺ കോൾ കൊലപാതകത്തിനുള്ള ആസൂത്രണം നടത്താന്‍ സഹായമായി.
മകളും ഭാര്യയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്ന് അറിയുമായിരുന്നെങ്കിലും മാരുതി റാവു ഇതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. മാത്രവുമല്ല, ഇവരെ കുറിച്ച് ഭാര്യയോട് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ അന്വേഷണം കൊലക്കത്തിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുന്നതെന്ന് അമൃതയ്ക്കും അമ്മയ്ക്കും കൊലപാതകം നടന്നതിന് ശേഷമാണ് വ്യക്തമായത്.
കൊല്ലപ്പെടുന്നതിന്റെ തലേദിവസം അമൃത അമ്മയ്ക്ക് വിളിക്കുകയും നാളെ ജ്യോതി ആശുപത്രിയില്‍ പോകുമെന്ന് പറയുകയും ചെയ്തിരുന്നു. ഇക്കാര്യം അമ്മ അച്ഛനോട് പറയുകയും അച്ഛന് കൊലപാതകം നടത്തിയവര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
മാസങ്ങളോളം ഗൂഢാലോചന നടത്തിയതിന് ശേഷമാണ് കൊലപാതം നടന്നതെന്നാണ് പൊലീസ് ഇക്കാര്യത്തില്‍ പറയുന്നത്.
കേസില്‍ അഞ്ച് മുഖ്യപ്രതികളാണുള്ളത്. ഒരു കോടി രൂപയ്ക്കാണ് ഇവര്‍ പ്രണിയിനെ കൊല്ലാന്‍ ക്വട്ടേഷനെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. 16 ലക്ഷം രൂപ അഡ്വാന്‍സായി ആദ്യം നല്കി.
കൃത്യത്തിന് ശേഷം ബാക്കിതുക എന്നായിരുന്നു കരാര്‍.കേസില്‍ അമൃതയുടെ പിതാവ് മാരുതി റാവുവിനെ ഒന്നാം പ്രതിയാക്കിയും കൊലപാതകം നടത്തിയ സുഭാഷ് ശര്‍മ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. അസ്ഗര്‍ അലി, മുഹമ്മദ് ബാരി, അബ്ദുല്‍ കരീം, ശ്രാവണ്‍, ശിവ എന്നിവ രാണ് മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക