വാഹനാപകടത്തിൽ വാഹനത്തിന്റെ ഉടമ മരണപെട്ടാലുള്ള ഇൻഷുറൻസ് കവറേജ് 15 ലക്ഷം രൂപയാക്കി ഉയർത്തി കൊണ്ട് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്.ഡി.എ.ഐ.)യുടെ ഉത്തരവ്. നേരത്തെയുണ്ടായിരുന്ന 2 ലക്ഷം രൂപയിൽ നിന്നാണ് 15 ലക്ഷം രൂപയിലേക്ക് ഇൻഷുറൻസ് പരിരക്ഷ ഉയർത്തിയത്.
തേർഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാത്തരം വാഹനങ്ങളുടെയും ആര്.സി. ഉടമകള്‍ക്ക് ഉയര്‍ന്ന കവറേജിന് അര്‍ഹതയുണ്ടാകും. അപകട സമയത്ത് വാഹനമോടിക്കുന്നത് മറ്റൊരാളാണെങ്കിലും ഉടമയ്ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഉടമയുടെ കൈയ്യില്‍ ലൈസന്‍സ് ഉണ്ടായിരിക്കണം എന്ന് മാത്രം. ഈ തുക നഷ്ടപരിഹാര കേസ് തീര്‍പ്പാകുന്നതിനു മുമ്പ് തന്നെ ആശ്രിതര്‍ക്ക് ലഭിക്കും.
രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമെങ്കില്‍ ഇടിക്കുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും. അതേസമയം ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാള്‍ അപകടത്തില്‍ മരിച്ചാല്‍ കോടതി നിര്‍ദേശിക്കുന്ന ആനുകൂല്യമേ ലഭ്യമാവുകയുള്ളൂ.
അധിക കവറേജിനായി പ്രീമിയം തുകയില്‍ വര്‍ഷം 750 രൂപയുടെ വര്‍ധനയും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടയ്ക്കണം.
നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക