കന്യാസ്ത്രീയെ മഠത്തിൽ വച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറിച്ച് പുറത്ത് വന്നു കൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ. ഫ്രാങ്കോയുടെ കാർമികത്വത്തിൽ അച്ഛൻ പട്ടം കിട്ടിയ രണ്ടുപേർ നിയമവിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പള്ളിയിൽ കുർബാന കൈക്കൊള്ളാൻ അനുവദിച്ചതിന്റെയും വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. രണ്ടു വർഷം മുൻപാണ് സംഭവം. നാട്ടിൽ നിന്നും വിവാഹം കഴിച്ചാൽ പുറത്തറിയുമെന്ന് ഭയപ്പെട്ട് രണ്ട അച്ചന്മാരും ഉത്തരേന്ത്യയിൽ നിന്നാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഭാര്യമാരെ നാട്ടിൽ കൊണ്ട് വന്നു താമസിപ്പിക്കാനും വൈദികരെന്ന നിലയിൽ പള്ളിയിൽ കുർബ്ബാന കൈക്കൊള്ളാനുമൊക്കെ ഒത്താശ ചെയ്തു കൊടുത്തത് ഫ്രാങ്കോ ആയിരുന്നു. കുഞ്ഞുങ്ങളുടെ ആദ്യ കുർബ്ബാനയ്ക്ക് അനധികൃതമായി ഇരുവരും കാർമികത്വം വഹിച്ചതോടെ ഇടവകക്കാർ നടത്തിയ അന്വേഷണത്തിലാണ് അച്ഛൻമാർ വിവാഹം കഴിച്ചതുൾപ്പടെയുള്ള വിവരങ്ങൾ പുറത്താകുന്നത്. പിന്നീട് നാടുവിട്ട ഇരുവരും കുറച്ചു കാലം ഉത്തരേന്ത്യയിൽ പ്രവർത്തിച്ചുവെങ്കിലും ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല.
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതിന് അറസ്റ്റിലായ ഫ്രാങ്കോ സദാചാരം പഠിപ്പിക്കുന്ന ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്നുള്ളതാണ് ഏറെ വിചിത്രം. സീറോ മലബാർ സഭാംഗമായ ഫ്രാങ്കോ ലത്തീൻ സഭയിലേക്ക് ചാടിയതും സ്ഥാനക്കൊതി കൊണ്ടാണെന്ന ആരോപണങ്ങളുണ്ട്. സീറോമലബാര്‍ സഭയില്‍ കൂടി പൗരോഹിത്യം സ്വീകരിച്ചാല്‍ പെട്ടെന്ന് ഉന്നത പദവിയില്‍ എത്താനാവില്ല. ലത്തീന്സഭയിലൂടെ വൈദിക പട്ടം സ്വീകരിച്ചാണ് പടിപടിയായി സ്ഥാനം കയറ്റം ലഭിച്ച് ബിഷപ്പായത്.
1964 ല്‍ തൃശൂരിലെ മറ്റത്ത് ജനിച്ച ഫ്രാങ്കോ മുളയ്ക്കല്‍ ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1990 ല്‍ വികാരിയായി. 2009 ല്‍ ഡല്‍ഹിയില്‍ സഹായമെത്രാനായി. 2013 ജൂണ്‍ 13 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പായി നിയമിക്കുന്നത്. ഡല്‍ഹിയിലെ ചുമതല ലഭിച്ചതോടെയാണ് രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാരനായത്. സാമ്പത്തിക സ്വാധീനമുളള ജലന്ധര്‍ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായതിനാല്‍ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമായിരുന്നു ഫ്രാങ്കോയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക