ഹിന്ദുമത വിശ്വാസിയായ മുൻകാമുകന്റെ വീട്ടിലേക്ക് ബീഫ് പാർസലായി അയച്ചു കൊടുത്തു ജാതീയമായി അധിക്ഷേപിച്ച ബ്രിട്ടീഷ് സിഖ് വനിത രണ്ടു വർഷം തടവ്. അമന്‍ദീപ് മുധാർ എന്ന സ്ത്രീയെയാണ് ലണ്ടൻ കോടതി 2 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
അഞ്ചു വർഷത്തിലേറെയായി ഇവർ മുൻകാമുകനെയും കുടുംബത്തെയും പലരീതിയിലും ശല്യപ്പെടുത്തി വരികയാണ്. ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു. ഇവരുടെ കുടുംബത്തെ അവഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും യുവതിയുടെ ഭാഗത്ത് നിന്നുണ്ടായി.ബീഫ് അയച്ച് കൊടുത്തത് വഴി ഇവരുടെ വിശ്വാസത്തെ ആക്രമിക്കുകയാണ് അമന്‍ദീപ് മുധര്‍ ചെയ്തതെന്നും കോടതി പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ആഴ്ചകൾ മാത്രം ദൈർഘ്യമുള്ള ബന്ധത്തിന്റെ പേരിലാണ് ഇവർ കാമുകന്റെ കുടുംബത്തെ ദ്രോഹിച്ചു കൊണ്ടിരുന്നത്. യുവാവിന്റെ സഹോദരിമാരെയും മാതാവിനെയും ബലാത്സംഗം ചെയ്യുമെന്ന് വരെ യുവതി ഭീഷണിപ്പെടുത്തിയതായി പരാതില്‍ പറയുന്നു. ഇവരുടെ വീടും വാഹനങ്ങളും തകര്‍ക്കാനുള്ള ശ്രമങ്ങളും അമന്‍ദീപ് നടത്തിയിരുന്നു. ഇവരുടെ വീട്ടിലെക്ക് പാഴ്സലായി ബീഫ് അയച്ച് കൊടുത്തതിനെ തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക