കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. കേസില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സമയം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യഹര്‍ജി മാറ്റിയത്.
കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും പോലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പരാതി നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള സമയത്ത് ബിഷപ്പും പരാതിക്കാരിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ ഇരുവരും വളരെ സൗഹാര്‍ദപരമായാണ് പെരുമാറുന്നതെന്നും പിന്നീടാണ് പരാതി ഉയര്‍ന്നതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
പീഡന ശ്രമത്തിന് കേസ്; വയനാട്ടിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക