ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ വിപ്ലവാത്മകമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു.
സ്ത്രീകളെ ദൈവമായി ആരാധിച്ചിരുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരാം താഴ്ത്തുന്നതിന് തുല്യമാണ്. ആർത്തവത്തിന്റെയും ശാരീരിക അവസ്ഥയുടെയും പേരിൽ പ്രാര്‍ഥിക്കാനുള്ള അവകാശത്തെ നിരാകരിക്കാനോ മാറ്റിനിർത്തപ്പെടാനോ പാടില്ല. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ ഡിസ്ഹെൽപ്പിക്കരുത്; കോടതി നിരീക്ഷിച്ചു.
വിധിയെ സ്വാഗതം ചെയ്യുന്നതായി കേരളം സർക്കാർ അറിയിച്ചു. വിധി എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഇത് സ്ത്രീകളുടെ വിജയമാണെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായ് പറഞ്ഞു.
വിധി നിരാശാജനകമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. അതെ സമയം വിധിയെ അംഗീകരിക്കുന്നതാണ് അദ്ദേഹം അറിയിച്ചു. പന്തളം രാജകുടുംബവും വിധിയിൽ അതൃപ്തി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക