ന്യൂയോര്‍ക്ക്: സുരക്ഷാപ്പിഴവ് മൂലം അഞ്ച് കോടി പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്സ് ബുക്ക് വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലെക്ക് ലോഗിന്‍ ചെയ്യാന്‍ ഹാക്കറെ അനുവദിക്കുന്ന രീതിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് ഫെയ്സ്ബുക്ക് സിഇഒ സക്കര് ബര്‍ഗ് പറഞ്ഞു. സാങ്കേതിക വീഴ്ച കണ്ടെത്തി പരിഹരിച്ചതായും ഫെയ്സ്ബുക്ക് അറിയിച്ചു.
‘വ്യൂ ആസ്'(View As) എന്ന ഫീച്ചര്‍ ചൂഷണം ചെയ്താണ് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോയെന്നു കൃത്യമായി പറയാനാവില്ലെന്നും ഫേസ്ബുക്ക് പറഞ്ഞു.
സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറുകയായിരുന്നു. നുഴഞ്ഞുകയറിയ ഹാക്കര്‍മാരെ കുറിച്ച് അറിവായിട്ടില്ല. ഫേസ്ബുക്ക് കോഡിലുണ്ടായ സുരക്ഷാപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കമ്ബനി മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ബാധിക്കപ്പെട്ടവരുടെ അക്കൗണ്ടുകള്‍ സംരക്ഷിക്കാനുള്ള കരുതല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ലോഗിന്‍ ചെയ്യുമ്ബോള്‍ ഇക്കാര്യം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കും
ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ, സോഫ്റ്റ് വെയര്‍ ബഗ് വഴി ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യ സെറ്റിംഗ്സില് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന വിവരം ഫേസ്ബുക്കിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക