കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട പരീക്ഷണപറക്കലിനായി എയർ ഇന്ത്യ വിമാനം നാളെയെത്തും.എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പരീക്ഷണ പറക്കലിനെത്തുന്നത്. രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന ബോയിംഗ് 737-800 വിമാനം 7.45 ഓടെ കണ്ണൂര്‍ വിമാനത്താവള സിഗ്നല്‍ പരിധിക്കുള്ളിലെത്തും. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാതെ സിഗ്നല്‍ പരിധിക്കുള്ളില്‍ വട്ടമിട്ടു പറന്നാണ് പരീക്ഷണം നടത്തുക. 25,07 എന്നീ റണ്‍വേകള്‍ക്കു മുകളിലൂടെ മൂന്നു വട്ടം വീതം പറന്നു ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പൊസീജ്യറിന്റെ (ഐഎപി) കൃത്യത ഉറപ്പാക്കും. തുടര്‍ന്നു റണ്‍വേയോടു ചേര്‍ന്നു താഴ്ന്നു പറന്ന ശേഷം (sച്ച് ആന്‍ഡ് ഗോ) വിമാനം കോഴിക്കോട്ടേയ്ക്ക് തിരിക്കും. ഐഎപി വിജയകരമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അടുത്ത ദിവസം എയര്‍പോര്‍ട്ട് അഥോറിറ്റിക്കു സമര്‍പ്പിക്കും.
കഴിഞ്ഞ മാസം രണ്ടു തവണ യാത്രാവിമാനം വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയിരു ന്നു. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഡയറക്ടര്‍ ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്റെ ലൈസന്‍സ് അടുത്ത ദിവസം ലഭിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക