ഏറ്റവും വേഗതയേറിയ കൊറിയർ സർവീസ് അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. കേരളത്തിലെവിടെയും 24 മണിക്കൂറിനുള്ളിൽ കൊറിയർ എത്തിച്ചു കൊടുക്കുന്ന തരത്തിലാകും കെഎസ്ആർടിസിയുടെ കൊറിയർ സർവീസ്. ഒക്ടോബർ 5 മുതൽ സർവീസ് ആരംഭിക്കും.
പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാൽ കെഎസ്ആർടിസി നേരത്തെ കൊറിയർ സർവീസ് നിർത്തലാക്കിയിരുന്നു. അതാണ് ഇപ്പോൾ വിപുലമായി പുനരാരംഭിക്കാൻ പോകുന്നത്. 24 മണിക്കൂറും കൗണ്ടറുകളിലൂടെ പാർസൽ അയക്കാം. പാഴ്സലുകൾ ഡിപ്പോകളിലെത്തുകയും അവിടെ നിന്നും കെഎസ്ആർടിസി വഴി നേരിട്ട് ബന്ധപ്പെട്ട വിലാസങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള 97 ഡിപ്പോകളിലും ഈ സേവനം ലഭ്യമാകും. ഇതിലേക്കായി തിരുവനന്തപുരം ആസ്ഥാനമായുള്ള ടെറാപ്ലെയിൻ എക്സ്പ്രസ്സ് കൊറിയർ എന്ന സ്ഥാപനവുമായി കെഎസ്ആർടിസി കരാറിൽ ഒപ്പിട്ടിട്ടു.
കെഎസ്ആർടിസിയുടെ 5600 ബസുകളിൽ ഓരോന്നിലും 8 അടിസ്ഥലം വീതം കൊറിയർ സർവ്വീസിനായി നീക്കിവയ്ക്കും. 3 വർഷത്തേക്കാണ് കരാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക