തന്റെ മണ്ഡലത്തിലുൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയെയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുന്നതിനടിയിലാണ് പി സി ഈ വെല്ലുവിളി നടത്തിയത്. വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ പന്തളം മെഡിക്കല്‍ മിഷന് പരിസരത്ത് നിന്ന് വലിയ കോയിക്ക. ക്ഷേത്രത്തിലേക്കാണ് നാമജപയാത്ര നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ഭക്തരാണ് ഈ യാത്രയില്‍ പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും തന്ത്രിയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൊച്ചിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ആലപ്പുഴയില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക