പ്രശസ്ത വയലിനിസ്റ്റ്, മലയാളികൾ ബാലു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ബാലഭാസ്കറിന്റെ അകാല വേർപാടിന്റെ വേദനയിൽ നിന്നും ഇനിയും സംഗീതപ്രേമികൾ മുക്തരായിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം എ പഠനകാലത്ത് കോളേജ് മാഗസിന് വേണ്ടി ബാലഭാസ്കർ എഴുതിയ മഞ്ഞിന്റെ മണം എന്ന പ്രണയം തുളുമ്പുന്ന ചെറുകഥ വായിക്കുമ്പോൾ പകുതിക്ക് വച്ച് നിർത്തേണ്ടി വരുന്ന ഒരു മനോഹര സംഗീതം പോലെ തന്റെ പ്രിയതമയെ വിട്ടു ഒന്നും പറയാനാകാതെ പോകേണ്ടി വരും എന്ന് ബാലഭാസ്കർ മുന്നേകൂട്ടി കണ്ടിരുന്നോ എന്ന് തോന്നിപ്പോകും. ബാലഭാസ്കറിന്റെ കഥ വായിക്കാം.
മഞ്ഞിന്റെ മണം
ഞാൻ അവളെ ആദ്യമായി കാണുമ്പോൾ കൈനിറയെ മഞ്ഞവളകളായിരുന്നു. നിറങ്ങളെ സ്നേഹിക്കാത്തതു കൊണ്ടാകാം വളകൾ എന്റെ മനസ്സിലേക്ക് കടന്നു വന്നതേയില്ല. അവൾക്ക് മഞ്ഞുതുള്ളിയുടെ മണമായിരുന്നു കൊണ്ട് തന്നെ എന്റെ രാവിലെകൾക്ക് വേഗത കൂടിയിരുന്നു. കാരണം പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ? പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിരയിളക്കത്തിൽ ഞാനെന്റെ മനസ്സ് അവളുടെ മണത്തിലൊളിപ്പിച്ചു. കേട്ടിട്ടറിവിന്റെ വാക്കുകൾക്കിടയിൽ ഞാനറിയാതെ അവളെന്റെ പേര് കുറിച്ചിട്ടു. പഠനവും പരീക്ഷയും എന്നെ തോൽപ്പിക്കുന്നതിനു ഞാൻ പ്രണയത്തെ കാരണമായി കരുതിയില്ല. ഒരു വൈകുന്നേരം ബീഡിക്കറ പിടിച്ച എന്റെ ചുണ്ടുകളിൽ മഞ്ഞുതുള്ളിയുടെ മണം പുരണ്ടു. തളർന്നുറങ്ങാൻ പോയ പകൽ പോലെ ഞാൻ നിന്നു. എന്റെ കണ്ണുകളിൽ അവളുടെ പ്രതിബിംബം മാത്രം. മിഴിയനക്കാതെ അവളെന്നോട് ചോദിച്ചു.
“ഇനി എന്ത്?”
മറുവാക്കിനായി അവളുടെ കണ്ണുകൾ ആഴങ്ങളിലേക്ക് പതിച്ചു.
എന്റെ കണ്ണുനിറയെ ഇരുട്ട് മാത്രം.
ഞാൻ കാലുകൾ പിൻവലിച്ചു. പിന്നിൽ നിന്നും രാത്രിയെ തൊടുന്നുപോലെ അവളുടെ ശബ്ദം.
വയലിൻ നെഞ്ചോടു ചേർത്ത് അന്ത്യയാത്ര; ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക