2018 ലെ സമാധാന നോബൽ പങ്കിട്ട് നാദിയ മുറാദിനും ഡെനിസ് മുക്വെഗെക്കും. ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈയിലകപ്പെട്ട് ക്രൂരമായ ബലാത്സംഗത്തിനുൾപ്പടെ ഇരയായ പെൺകുട്ടിയാണ് നാദിയ മുറാദ്. യുദ്ധകാലത്ത് ലൈംഗികാതിക്രമങ്ങൾ നേരിട്ടവരെ സഹായിക്കുന്നതിൽ വ്യാപൃതനാണ് ഡെനിസ് മുക്വെഗെ. യുദ്ധ ആയുധമായി ലൈംഗിഗാതിക്രമണത്തെ കണ്ടതിനെതിരെ പോരാടിയതിനാണ് ഇരുവർക്കും അംഗീകാരമെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു.
കോംഗോയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റാണ് 63കാരനായ ഡെനിസ് മുകെന്‍ഗേരെ മുക്വെഗെ. ആഭ്യന്തര യുദ്ധത്തില്‍ അമര്‍ന്ന കോംഗോയില്‍ വിമത സേനകള്‍ ബലാല്‍സംഗം ചെയ്യുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. ബലാല്‍സംഗത്തിന് ഇരയാകുന്നവരെ ചികിത്സിക്കുന്നതില്‍ ഇദ്ദേഹത്തിന് അതിവൈദഗ്ധ്യമുണ്ട്.
2014 ൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയ നിരവധിപേരിൽ ഒരാളാണ് നാദിയ മുറാദ് . മനുഷ്യക്കടത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില് അംബാസ്സഡര്‍ കൂടിയാണ് 25 കാരിയായ നാദിയ. സഹോദരങ്ങളെയും മാതാപിതാക്കളെയും കണ്മുന്നിലിട്ട് തീവ്രവാദികള്‍ അറുത്ത് കൊല്ലുന്നത് നാദിയയ്ക്ക് കണ്ടുനില്‍ക്കേണ്ടി വന്നു. ഇതിനുശേഷം നാദിയയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു. ഐസിസ് തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട നാദിയ ജര്‍മനിയില്‍ അഭയം തേടുകയായിരുന്നു.
എല്ലാവരും സമ്മതിച്ചാൽ ഞാൻ തന്നെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക