പള്ളിപ്പുറത്തെ വെച്ച് സെപ്റ്റംബർ 25 നു ഉണ്ടായ വാഹനാപകടത്തിൽ ഏക മകൾ തേജസ്വനി ബാലയും ഭർത്താവും പ്രശസ്ത വയലിനിസ്റ്റുമായ് ബാലഭാസ്കർ പോയതറിയാതെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക്. അപകടത്തിൽ തത്ക്ഷണം മകൾ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്.
ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു. വെന്റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരും. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഓര്‍മ്മ വന്നതു മുതല്‍ ഭര്‍ത്താവിനേയും മകളേയും തിരിക്കുന്നുണ്ട്. അവരും ചികില്‍സയിലാണെന്ന സൂചനയാണ് ബന്ധുക്കള്‍ നല്‍കുന്നത്. ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമേ ഉണ്ടായ ദുരന്തം അവരെ അറിയിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക