ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കൊച്ചിയില്‍ രണ്ടു ലക്ഷം പേര് പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 നാണ് പ്രതിഷേധ പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കൊച്ചിയില്‍ ചേര്‍ന്ന വിവിധ ഹൈന്ദവ സംഘടനകളുടെ യോഗത്തിലായിരുന്നു ഇതു സംബന്ധിച്ചുളള തീരുമാനമുണ്ടായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അദ്ധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്, പി എസ് സി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ എസ് രാധാകൃഷ്ണന് സംഗീതജ്ഞന് ജയന്, തിരുവതാംകൂര്‍ ദേവസ്വം മുന്‍ ബോഡ് അംഗം അജയ് തറയില്‍, മുതിര്‍ന്ന അഭിഭാഷകന് ഗോവിന്ദ് ഭരത് എന്നിവരടക്കം എഴുപതോളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക