ഗൂഗിളിന്റെ ജനപ്രിയ സേവനമായ ഗൂഗിൾ പ്ലസ് നിർത്തലാക്കുന്നു. തേർഡ് പാർട്ടികൾക്ക് ഉപഭോക്തൃ വിവരങ്ങൾ ചോർത്താൻ കഴിവുള്ള സോഫ്റ്റ്വെയർ ബഗ്ഗ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഈ ബഗ്ഗ് മാർച്ചിൽ തന്നെ കമ്പനി കണ്ടെത്തിയിരുന്നു. പ്രശ്നം ഗുരുതരമല്ലാത്തതിനെ തുടർന്ന് കമ്പനി ഈ വിവരം പുറത്ത് വിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കമ്ബനി അറിയിച്ചു. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക