ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കൊലവിളി പ്രസംഗം നടത്തി നടൻ കൊല്ലം തുളസി. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലേക്കും മറ്റൊന്ന് ഡൽഹിയിലേക്കും വലിച്ചെറിയണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.
വിധി പറഞ്ഞ സുപ്രീം കോടതിയെയും അവഹേളിച്ചു കൊണ്ടാണ് തുളസി പ്രസംഗിച്ചത്. കേസില്‍ വിധിപറഞ്ഞ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നായിരുന്നു വിവാദ പരാമര്‍ശം.
ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു തുളസി. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം .
13 കാരിയെ പീഡിപ്പിച്ച 60 കാരന് 20 വർഷം തടവ്; സംഭവം പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക