അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 134 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവർമാരെയും 65 കണ്ടക്ടർമാരെയുമാണ് പിരിച്ചു വിട്ടത്. ഇതേ രീതിയിൽ നേരത്തെ 773 ജീവനക്കാരെ കെ എസ് ആർ ടി സി പിരിച്ചുവിട്ടിരുന്നു.
അനധികൃതമായി അവധിയെടുത്ത് വിദേശരാജ്യങ്ങളിൽ പോയവരെയും മാനേജ്മെന്റിന് വിശദീകരണം നൽകാതെ അവിടെത്തന്നെ തുടർന്നവരെയുമാണ് പിരിച്ചു വിട്ടത്. ഒരു ലീവും നല്‍കാതെ 2008 മുതല്‍ ജോലിക്ക് ഹാജരാകാത്തവരും പിരിച്ചുവിട്ടവരിലുണ്ടെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സമയം നല്‍കിയിട്ടും ജോലിയില്‍ കയറാത്തവരെയാണ് പിരിച്ചുവിട്ടത്.
രക്തഘടകങ്ങൾ ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ നാല് ദിവസത്തെ അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക