നടി ആക്രമിക്കപ്പെട്ട വിഷയത്തില്നടൻ ദിലീപിനെതിരെ നടപടി കൈകൊള്ളാത്ത സിനിമാ സംഘടനയായ അമ്മയ്ക്കെതിരെ തുറന്ന പോരുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍. നടിക്കതിരെ ആക്രമണം നടന്നിട്ട് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടിക്ക് പിന്തുണ ലഭിച്ചില്ലെന്ന് അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമർശനമാണ് നടികൾ ഉന്നയിച്ചത്. ഏതാനും ദിവസം മുമ്പ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മളേനത്തില്‍ തങ്ങളെ നടിമാര്‍ എന്നാണ് പറഞ്ഞത്. അദ്ദേഹം തങ്ങളുടെ പേര് പറയാനുള്ള മാന്യത പോലും കാണിച്ചില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.
കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന് നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
അമ്മ സംഘടന സ്ത്രീകളുടെ അവസരങ്ങള്‍ തട്ടിമാറ്റുന്ന സംഘടനയായി മാറിയെന്നും ആരോപിതനായ വ്യക്തിയെ സംരക്ഷിക്കുവാനാണ് സംഘടന ശ്രമിച്ചതെന്നും ആക്രമിക്കപ്പെട്ടയാള്‍ സംഘടനയ്ക്കു പുറത്തായെന്നും അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡബ്ല്യൂസിസി മാധ്യമങ്ങളോട് തുറന്നു പറഞ്ഞു.
അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കും എന്നാല്‍ കണ്ണടച്ച് ഇനി ആരെയും വിശ്വസിക്കില്ലെന്നും അമ്മ ഒരു സന്തോഷകരമായ കുടുംബമല്ലെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. രേവതി, പത്മപ്രിയ, പാര്‍വതി, ദീദി ദാമോദരന്‍, അഞ്ജലി മേനോന്, സജിതാ മഠത്തില്‍, ബീനാ പോള്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഡബ്ല്യൂസിസി പ്രതിനിധികള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക