നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടൻ ദിലീപിനെതിരെ നടപടി കൈകൊള്ളാത്ത താര സംഘടനായ അമ്മയ്ക്കെതിരെ പ്രതിഷേധവുമായിട്ടാണ് ഡബ്ലുസിസി അംഗങ്ങൾ ഇന്നലെ കൊച്ചിയിൽ മാധ്യങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിൽ നടി രേവതി നടത്തിയ പ്രസ്താവനെയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
സംഭവത്തെ തുടർന്ന് വിശദീകരണവുമായി നടി രേവതി രംഗത്തെത്തി. 17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ടായതായാണ് വാര്‍ത്താസമ്മേളനത്തില്‍ രേവതി സൂചിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തുപറയാത്ത രേവതിക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായാണ് താരത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നത് . ഇതിനെ തുടർന്ന് രേവതി പ്രസ് റിലീസ് വഴി വിശദീകരണം നൽകുകയായിരിന്നു.
17 വയസ്സുള്ള പെണ്‍കുട്ടി രാത്രി 11.30 തോടെ തന്റെ വാതിക്കല് മുട്ടിവിളിക്കുകയിരുന്നു. തന്റെ മുറി തുറക്കാന്‍ ആരോ ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞു.ഭയപ്പെട്ട പെണ്‍കുട്ടിയെ അന്ന് രാത്രി മുഴുവന്‍ ഞാന്‍ എന്റെ മുറിയില്‍ താമസിപ്പിച്ചു.
പെണ്‍കുട്ടിക്ക് നേരെ ലെെംഗികവും ശാരിരികവുമായ അതിക്രമമുണ്ടായിട്ടില്ല. 25 വര്‍ഷം മുമ്ബ് നടന്ന സംഭവമാണ് താന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ സംഭവത്തെ ഒന്നര വര്‍ഷം മുമ്പത്തെ കാര്യമായി തെറ്റിധരിക്കപ്പെടുകയായിരുന്നു താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക